സദ്ഗുരു: രാവണന്‍ ശിവന്‍റെ ഒരു തീവ്ര ഭക്തനായിരുന്നു, അവരെ കുറിച്ച് പല കഥകളുമുണ്ട്. ഒരു ഭക്തന്‍ മഹാനാകരുത്, എന്നാല്‍ രാവണന്‍ ഒരു മഹാനായ ഭക്തനായിരുന്നു. അദ്ദേഹം ദക്ഷിണേന്ത്യയില്‍ നിന്നും കൈലാസത്തിലേക്ക് വന്നു. നിങ്ങള്‍ ഇത്രയും ദൂരം നടക്കുന്ന കാര്യം ഒന്ന്‍ ആലോചിച്ചു നോക്കണം. അതിനു ശേഷം രാവണന്‍ ശിവസ്തുതികള്‍ ചൊല്ലാന്‍ തുടങ്ങി. അയാളുടെ കൈയ്യില്‍ ഒരു ഡമരു ഉണ്ടായിരുന്നു. അതു കൊണ്ട് താളം പിടിച്ച് ഒരു മുന്നൊരുക്കവുമില്ലാതെ 1008 കാവ്യങ്ങള്‍ രചിച്ചു. ഇതിനെ ശിവ താണ്ഡവ സ്തോത്രം എന്നു വിളിക്കുന്നു.

ശിവന്‍ ഈ സംഗീതം കേട്ട് വളരെയധികം സന്തോഷവാനായി. പാടിക്കൊണ്ടിരിക്കെ, രാവണന്‍ കൈലാസത്തിന്‍റെ ദക്ഷിണ മുഖത്തില്‍ നിന്നും പര്‍വ്വതം കയറാന്‍ തുടങ്ങി. രാവണന്‍ ഏതാണ്ട് മുകളില്‍ എത്താറായപ്പോള്‍, പാര്‍വതി ഈ മനുഷ്യന്‍ കയറി വരുന്നത് കണ്ടു. ശിവന്‍ അപ്പോഴും ഈ സംഗീതത്തില്‍ മയങ്ങിയിരിക്കുകയായിരുന്നു.

മുകളില്‍ രണ്ടു പേര്‍ക്കുള്ള സ്ഥലമേയുള്ളൂ! അപ്പോള്‍ പാര്‍വതി ശിവനെ തന്‍റെ സംഗീതനിര്‍വൃതിയില്‍ നിന്നും പുറത്തു കൊണ്ടു വരാന്‍ ശ്രമിച്ചു. അവര്‍ പറഞ്ഞു, “ഈ മനുഷ്യന്‍ ഏറ്റവും മുകളിലേക്ക് കയറി വരികയാണ്‌”! എന്നാല്‍ ശിവന്‍ സംഗീതത്തിലും കവിതയിലും മുഴുകിയിരിക്കുകയായിരുന്നു. അവസാനം പാര്‍വതി അദ്ദേഹത്തെ അതില്‍ നിന്നും പുറത്തു കൊണ്ട് വന്നു. രാവണന്‍ ഏറ്റവും മുകളില്‍ എത്തിയപ്പോള്‍, ശിവന്‍ തന്‍റെ കാലു കൊണ്ട് രാവണനെ തള്ളി താഴെയിട്ടു. രാവണന്‍ കൈലാസത്തിന്‍റെ ദക്ഷിണ മുഖത്തിലൂടെ തെന്നി വീണു. അയാളുടെ ഡമരു രാവണന്‍റെ പിന്നില്‍ വലിച്ചിഴഞ്ഞു പോയി എന്നു പറയപ്പെടുന്നു. ഇത് പര്‍വ്വതത്തില്‍ വലിയൊരു കുഴി രൂപപ്പെടുത്തി. നിങ്ങള്‍ ദക്ഷിണ മുഖത്തിലേക്ക് നോക്കിയാല്‍, ഒരു മരച്ചീള് പോലുള്ള ഒരു പാടു കാണാം.

കൈലാസത്തിന്‍റെ ഒരു മുഖത്തെ മറ്റൊരു മുഖവുമായി വേര്‍തിരിച്ചു കാണുന്നത് ശരിയായ കാര്യമല്ല. എന്നാല്‍, ദക്ഷിണ മുഖം നമുക്ക് പ്രിയപ്പെട്ടതാണ്, കാരണം അഗസ്ത്യ മുനി ദക്ഷിണ മുഖവുമായി ഒന്നായിത്തീര്‍ന്നു. നമുക്ക് ദക്ഷിണ മുഖം ഏറ്റവും ഇഷ്ടമാണെന്നത് ഒരു ദക്ഷിണേന്ത്യന്‍ മുന്‍വിധി മാത്രമാണ്. എനിക്ക് തോന്നുന്നത് അത് ഏറ്റവും സുന്ദരമായ മുഖമാണെന്നാണ്. തീര്‍ച്ചയായും അത് ഏറ്റവും വെളുത്ത മുഖമാണ്, കാരണം അവിടം മുഴുവന്‍ മഞ്ഞു മൂടി കിടക്കുകയാണ്.

പല രീതിയിലും അത് ഏറ്റവും തീവ്രമായ മുഖം കൂടിയാണ്, എന്നാല്‍ വളരെ കുറച്ചു പേരെ ദക്ഷിണ മുഖത്തിലേക്ക് പോവുകയുള്ളൂ. അവിടെ എത്തിച്ചേരാന്‍ വളരെ പ്രയാസമാണ്. അവിടേക്കുള്ള പാത മറ്റുള്ള മുഖങ്ങളിലേക്ക് പോകുന്നതിനേക്കാള്‍ കൂടുതല്‍ ദുര്‍ഘടമാണ്. ചില തരം ആളുകള്‍ മാത്രമേ അവിടെ പോവുകയുള്ളൂ.