सद्गुरु

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ്, വേദകാലത്ത്, ഈ സമൂഹത്തില്‍ പുരുഷനും സ്ത്രീക്കും വലിയ വ്യത്യാസങ്ങള്‍ ഇല്ലായിരുന്നു, എല്ലാ കാര്യങ്ങളിലും പുരുഷനും സ്ത്രീക്കും പങ്കുണ്ടായിരുന്നു.

ജനകന്‍റെ രാജസഭയില്‍ യാജ്ഞവല്‍ക്യര്‍ എന്ന മഹാപണ്ഡിതനും മൈത്രേയി എന്ന സ്ത്രീയും ആദ്ധ്യാത്മിക കാര്യങ്ങളെ സംബന്ധിച്ച് ദിവസങ്ങള്‍ നീണ്ടുനിന്ന വാക്കു തര്‍ക്കം ഉണ്ടായി. യാജ്ഞവല്‍ക്യരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മൈത്രേയിക്ക് മറുപടി കൊടുക്കാന്‍ സാധിച്ചു. പക്ഷേ യാജ്ഞവല്‍ക്യര്‍ക്ക് മൈത്രേയിയുടെ ചില സൂക്ഷ്മമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായി. അപമാനഭാരത്തോടെ മൈത്രേയിയുടെ പാദങ്ങളില്‍ വീണ് യാജ്ഞവല്‍ക്യര്‍ തന്നെ ശിഷ്യനായി കരുതണമെന്ന് അപേക്ഷിച്ചു എന്ന് പുരാണം പറയുന്നു.

സ്ത്രീകള്‍ക്ക് അത്രത്തോളം മഹത്വമുണ്ടായിരുന്ന കാലം ഉണ്ടായിരുന്നു. ഒരു പുരുഷനു മനസ്സിലാക്കാന്‍ കഴിയാത്ത ചില സൂക്ഷ്മമായ വികാരങ്ങള്‍ ഒരു സ്ത്രീക്ക് മനസ്സിലാക്കാന്‍ കഴിയും. പുരുഷന്‍ സ്വന്തം ബുദ്ധികൊണ്ട് നിയന്ത്രിക്കപ്പെടുന്നു, സ്ത്രീയാണെങ്കിലോ സ്വന്തം ഉള്ളിലുള്ള ബോധം (സഹജജ്ഞാനം) കൊണ്ട് നിയന്ത്രിക്കപ്പെടുന്നു.

ബുദ്ധി എന്നു പറയുന്നതു പുറത്തു നിന്ന് ശേഖരിക്കപ്പെട്ടതാണ്. ഏതു തരത്തിലാണോ ലഭിച്ചത് ആ തരത്തിലേ അതു പ്രവര്‍ത്തിക്കൂ. ഉള്‍ബോധം എന്നത് പുറത്തുള്ള അഴുക്കുകള്‍ കൊണ്ടു വൃത്തികേടാക്കപ്പെടാത്തതും പരിശുദ്ധമായതും ബുദ്ധിയേക്കാളും ഉയര്‍ന്നതുമാണ്.

ബുദ്ധി എന്നു പറയുന്നതു പുറത്തു നിന്ന് ശേഖരിക്കപ്പെട്ടതാണ്. ഏതു തരത്തിലാണോ ലഭിച്ചത് ആ തരത്തിലേ അതു പ്രവര്‍ത്തിക്കൂ. ഉള്‍ബോധം എന്നത് പുറത്തുള്ള അഴുക്കുകള്‍ കൊണ്ടു വൃത്തികേടാക്കപ്പെടാത്തതും പരിശുദ്ധമായതും ബുദ്ധിയേക്കാളും ഉയര്‍ന്നതുമാണ്. അതുകൊണ്ടു സ്ത്രീകള്‍ പുരുഷډാരെക്കാളും മുന്നിലാണ്.
പിന്നെന്തു കൊണ്ടാണ് സ്ത്രീകള്‍ക്കു ബഹുമാനം നിരസിക്കപ്പെടുന്നത്?

ഏതു കാലഘട്ടത്തിലായാലും ശാരീരിക പ്രകൃതിയില്‍ പുരുഷന്‍ സ്ത്രീയേക്കാളും ബലംകൂടിയവനായി കാണപ്പെടുന്നു. ഒരു നാട്ടില്‍ പുറത്തുള്ളവര്‍ ആക്രമിക്കാന്‍ വരുമ്പോള്‍ ആദ്യം സ്ത്രീകളെയാണ് അവര്‍ ആക്രമിക്കാന്‍ തുടങ്ങുന്നത്. ശാരീരികമായി ദുര്‍ബലരായ സ്ത്രീകളെ സംരക്ഷിക്കേണ്ട ചുമതല സ്വാഭാവികമായും പുരുഷന്‍റെ ചുമലുകളില്‍ വീണു. സ്ത്രീകളെ പുറത്തുവിടാതെ അകത്തളങ്ങളില്‍ അടച്ചിടുന്ന ശീലം അപ്പോഴാണുണ്ടായത്.

പുരുഷനെ കേന്ദ്രീകരിച്ചു സമൂഹനിയമങ്ങള്‍ രൂപം പ്രാപിച്ചു. അധികാരത്തിന്‍റെ രുചിയറിഞ്ഞ പുരുഷന്മാര്‍ സമൂഹനീതികളില്‍ മാറ്റം കൊണ്ടുവരാന്‍ ഇഷ്ടപ്പെട്ടില്ല. ഒരു പെണ്‍കുഞ്ഞ് ജനിക്കും മുമ്പുതന്നെ അവളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രീതിയില്‍ ശാസ്ത്രങ്ങള്‍ പുരുഷന്‍ എഴുതിവച്ചു. ഭാരതത്തില്‍ മാത്രമല്ല ലോകത്തിന്‍റെ പല ഭാഗങ്ങളിലും പുരുഷന്‍ സ്വന്തം മേല്‍ക്കോയ്മയ്ക്കു വേണ്ടി ചെയ്ത തന്ത്രങ്ങള്‍ക്ക് സ്ത്രീ ബലിയാടായി. നൂറോളം വര്‍ഷങ്ങള്‍ക്കുമുമ്പ് ചില ഏഷ്യന്‍ രാജ്യങ്ങളില്‍ പുരുഷനെ കൊന്നാല്‍ മരണശിക്ഷയും സ്ത്രീയെ കൊന്നാല്‍ ശിക്ഷയില്ല എന്ന രീതിയില്‍പോലും നിയമങ്ങള്‍ ഉണ്ടാക്കിയിരുന്നു.

ഇങ്ങനെയുള്ള നിയമങ്ങള്‍ പുരുഷന്മാര്‍ ഉണ്ടാക്കിയതെന്തിനാണ്?

അടിസ്ഥാനപരമായി, സ്ത്രീ തന്നേക്കാളും താഴ്ന്നവളാണെന്ന ചിന്ത തന്ന ധൈര്യത്തിലല്ല മറിച്ച് സ്ത്രീ തന്നേക്കാളും മേന്മയുള്ളവളാണെന്ന സത്യത്തെ മനസ്സിലാക്കിയതു മൂലമുണ്ടായ ഭയത്താലാണ്.

എന്തിനാണ് പുരുഷന്‍ സ്ത്രീയെ കണ്ടു ഭയപ്പെടുന്നത്?

മഹാപണ്ഡിതനായ ഒരാള്‍ക്ക് ഒരു സ്കൂളിലെ ചെറിയ കുട്ടികളുടെ അദ്ധ്യാപകനാകാനുള്ള ജോലിയാണ് കിട്ടിയത്. ക്ലാസില്‍ ഒരു ദിവസം "ഈ ഭൂഗോളത്തിന്‍റെ ഭാരം എത്രയാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ?" എന്ന് അയാള്‍ ചോദിച്ചു. കുട്ടികള്‍ മാതാപിതാക്കളെ ശല്യം ചെയ്തു. പകുതിപേര്‍ക്കും ശരിയായ ഉത്തരം അറിയില്ലായിരുന്നു. അവര്‍ക്കറിയാവുന്ന ഉത്തരം അവര്‍ പറഞ്ഞുകൊടുത്തു. അടുത്ത ദിവസം കുട്ടികള്‍ ഓരോരുത്തരും ഓരോ ഉത്തരം പറഞ്ഞു.

"എല്ലാം തെറ്റാണ്" എന്നു പറഞ്ഞിട്ട് പണ്ഡിതന്‍ ബ്ലാക്ക്ബോര്‍ഡില്‍ കുറച്ച് അക്കങ്ങള്‍ എഴുതി "ഇതാണ് ഭൂമിയുടെ ഭാരം" എന്നു പറഞ്ഞു. "സര്‍, എനിക്ക് ഒരു സംശയം,' ഒരു കുട്ടി എണീറ്റുനിന്നു പറഞ്ഞു. 'താങ്കള്‍ പറഞ്ഞ ഭാരം ഭൂമിയില്‍ വസിക്കുന്ന ജനങ്ങളെയും ചേര്‍ത്താണോ അല്ലാതെയാണോ?" പണ്ഡിതന് ഉത്തരം മുട്ടി. അയാള്‍ തല കുനിച്ചു നിന്നു.

ബുദ്ധി എത്രതന്നെ അറിവുള്ള ആള്‍ ആയാലും മനസ്സിലാക്കാന്‍ സാധിക്കാത്ത പല കാര്യങ്ങള്‍ ഭൂമിയിലുണ്ട്.

എത്രതന്നെ അറിവുള്ള ആള്‍ ആയാലും മനസ്സിലാക്കാന്‍ സാധിക്കാത്ത പല കാര്യങ്ങള്‍ ഭൂമിയിലുണ്ട്. അവയില്‍ പ്രധാനമാണ് സ്ത്രീ! ലോകത്തിലെ പല വിഷയങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്തു മനസ്സിലാക്കാന്‍ പുരുഷന് കഴിവുണ്ട്. പക്ഷേ അവന്‍റെ അടുത്തുതന്നെ ഇരിക്കുന്ന സ്ത്രീയുടെ സൂക്ഷ്മഭാവങ്ങളെ മനസ്സിലാക്കാന്‍ പറ്റുന്നില്ല. മനസ്സിലാക്കാന്‍ പറ്റാത്തതിനെ സ്വാഭാവികമായും മനുഷ്യന്‍ ഭയപ്പെടും.

ഭയം കാരണം സ്ത്രീയെ നിവര്‍ന്നു നോക്കാന്‍ സമ്മതിക്കാതെ തന്‍റെ പൗരുഷം കാണിച്ചു താഴ്ത്തി വച്ചു. തന്‍റെ ശാരീരികബലം ഉപയോഗിച്ചും, ബുദ്ധിപൂര്‍വ്വമായ തന്ത്രങ്ങളുപയോഗിച്ചും സ്ത്രീയെ തന്‍റെ നിഴലില്‍ നിര്‍ത്താന്‍ വേണ്ടി ചെയ്യാനുള്ളതൊക്കെ പുരുഷന്‍ ചെയ്തു. സ്ത്രീകളാകട്ടെ ധൈര്യസമേതം ഇതിനെ എതിര്‍ത്തുമില്ല.

സ്വയമേ ഒരു ജീവിതം ജീവിക്കുന്നതിനെക്കാളും പുരുഷന്‍റെ നിഴലില്‍ സൗകര്യമായി ജീവിക്കുന്നത് സ്ത്രീകള്‍ക്കും സ്വീകാര്യമായി. സത്യത്തില്‍ പുരുഷനു സ്ത്രീയോ, സ്ത്രീക്ക് പുരുഷനോ താഴ്ന്നവര്‍ അല്ല. സ്ത്രീ, പുരുഷന്‍ എന്ന് വ്യത്യസ്തത പുലര്‍ത്തേണ്ട ആവശ്യമേയില്ല. രണ്ടുപേരും ഇല്ലാതെ കുടുംബമോ സമൂഹമോ, ലോകമോ പൂര്‍ണ്ണമാവില്ല.