ഉരുണ്ടുകൊണ്ടിരിക്കുന്ന കല്ലിൽ പച്ചപിടിക്കില്ല എന്നൊരു ചൊല്ലുണ്ടല്ലോ. എന്നാൽ അതിനു പകരം ഒരു പന്തായാലോ? കഴിഞ്ഞ പതിനാലു വര്ഷങ്ങളായിട്ടു ഉരുണ്ടു കൊണ്ടിരിക്കുന്ന ഒരു പന്ത്, നിൽക്കുവാൻ പോകുന്നില്ലെങ്കിലോ? അത് വേറെ ഒരു കഥയാണ് - ഇഷ ഗ്രാമോത്സാവത്തിന്‍റെ കഥ. ഗ്രാമോത്സാവം എന്നാൽ ഒരു ആഘോഷമാണ്. ഗ്രാമീണ ഇന്ത്യയുടെ ആത്മാവിനെ സന്തോഷിപ്പിക്കുന്ന ഒരു ആഘോഷം. ഇത് ഒരു കൂട്ടം കായിക വിനോദങ്ങളിലൂടെയാണ് സാധിക്കുന്നത്. ഇത്തരം കായിക വിനോദങ്ങൾ സാമുദായിക ഐക്യം വർധിപ്പിക്കും, ആരോഗ്യം മെച്ചപ്പെടുത്തും, സ്ത്രീ ശാക്തീകരണം സാധ്യമാക്കും, തൊഴില്‍ ചെയ്യാനുള്ള ക്ഷമത കൂട്ടുകയും ചെയ്യും എന്ന് തെളിഞ്ഞിട്ടുണ്ട്. തമിഴ് നാട്ടിൽ ഓരോ വർഷവും ഇത് സംഘടിപ്പിക്കുന്നുണ്ട്. ശക്തമായ ആ ഗ്രാമീണ സംസ്കാരം ഒന്നുകൂടി പുതുക്കുവാൻ അത് സഹായിക്കുന്നുണ്ട്. ജാതി മത ഭേദമില്ലാതെ എല്ലാ ആളുകളെയും ഒന്നിച്ചു കൊണ്ട് വരുവാനും അത് സഹായിക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യമായിട്ട് ഗ്രാമോത്സാവം വടക്കു കിഴക്കു ദിശയിലേക്കും വ്യാപിച്ച്, "ഇന്ത്യയുടെ നെല്ലറ " എന്നറിയപ്പെടുന്ന ആന്ധ്ര പ്രദേശിലും ആരംഭിച്ചിട്ടുണ്ട്.

ഇത്തരം കായിക വിനോദങ്ങൾ സാമുദായിക ഐക്യം വർധിപ്പിക്കും, ആരോഗ്യം മെച്ചപ്പെടുത്തും, സ്ത്രീ ശാക്തീകരണം സാധ്യമാക്കും, തൊഴില്‍ ചെയ്യാനുള്ള ക്ഷമത കൂട്ടുകയും ചെയ്യും എന്ന് തെളിഞ്ഞിട്ടുണ്ട്.

ഇന്ത്യ ഗവെർന്മെന്‍റിന്‍റെ ഗ്രാമീണ വികസന വകുപ്പ്, ഗ്രാമീണ ഇന്ത്യയെ സാമ്പത്തികവും, സാമൂഹികവും, ഭൗതികവുമായ വികസനം കാഴ്ച വെക്കുന്ന "സ്മാർട്ട് വില്ലേജുകൾ" ആക്കി മാറ്റുവാനും, അത് വഴി ആ പ്രദേശത്തെ സമൂലമായ വികസനത്തിനും ഉള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. കായിക വിനോദങ്ങൾ സമഗ്രമായ സൗഖ്യത്തിന് അത്യാവശ്യമാണെന്നു കണ്ടതിനനുസരിച്ച് യൂണിസെഫും(UNICEF) ഇഷ ഫൗണ്ടേഷനും ചേർന്ന് പരീക്ഷണ അടിസ്ഥാനത്തിൽ ഒരു പദ്ധതി നടപ്പിലാക്കുകയാണ്. ഈ പരിപാടി വിശാഖപട്ടണം ജില്ലയിലെ ആനന്ദപുരം മണ്ഡലത്തിലെ ഇരുപത്തി ആറ് ഗ്രാമ പഞ്ചായത്തുകളിൽ ആണ് നടപ്പാക്കുന്നത്. കായിക വിനോദങ്ങൾക്കായി പ്രായത്തിന്‍റെയോ, സാമ്പത്തിക സ്ഥിതിയുടെയോ വ്യത്യാസമില്ലാതെ ആളുകൾ സ്ഥിരമായി ഒത്തു ചേരുമ്പോൾ ഒരു സാമൂഹിക ബോധം വളരുവാൻ സാധ്യത വർധിക്കും. സ്ത്രീകളുടെ ശാക്തീകരണം ഇതിനാൽ നേടുവാൻ സാധിക്കും. ആളുകളെ അനാരോഗ്യകരമായ സ്വഭാവങ്ങളിൽ നിന്നും അകറ്റി നിർത്തുവാനും ഇത്തരം പരിപാടികൾ സഹായിക്കും. എപ്പോഴെല്ലാം ഗ്രാമോത്സാവങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടോ, അപ്പോഴെല്ലാം ഈ ഒരു തത്വം തെളിഞ്ഞു വന്നിട്ടുണ്ട് - ഒന്നിച്ചു കളിക്കുന്ന ഗ്രാമം എന്നും യോജിച്ചു നിൽക്കും - എന്ന തത്വം.

പുരുഷന്മാരുടെ വോളിബോൾ മത്സരവും, സ്ത്രീകളുടെ ത്രോ ബോള് മത്സരവും കഴിഞ്ഞ കുറെ ആഴ്ചകളായിട്ടു ആനന്ദപുരം മണ്ഡലത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഈ മത്സരങ്ങൾ അവിടത്തെ ആളുകൾക്കിടയിൽ സന്തോഷം ഉണ്ടാക്കിയിട്ടുണ്ടെന്നു മാത്രമല്ല, സമുദായങ്ങൾക്കിടയിൽ കൂടുതൽ അടുപ്പവും ഉണ്ടാക്കിയിട്ടുണ്ട്. മത്സരത്തിൽ വിജയിയാകാത്ത ഒരു ടീമിനെ ഓരോ ഗ്രാമത്തിൽ നിന്നും തിരഞ്ഞെടുത്ത് അതിലെ ഓരോ സ്ത്രീകൾക്കും ഓരോ പൂച്ചെടിയും, ഫല വൃക്ഷത്തിന്‍റെ ഒരു തൈയ്യും സമ്മാനിച്ചു. അതോടൊപ്പം ഒരു നിബന്ധനയും വച്ചു - ഇവയുടെ ഫലങ്ങൾ അവർ ഗ്രാമത്തിലുള്ള എല്ലാവരുമായി പങ്കു വെക്കണം. മത്സരങ്ങൾക്ക് ഈ പ്രവൃത്തി ഒരു പ്രത്യേക ശോഭയാണ് നൽകിയത്. എല്ലാവരെയും സ്വീകരിക്കുന്ന ഒരു മനോഭാവം ജനിപ്പിക്കുവാൻ ഇതിനു കഴിഞ്ഞു. ഇത്തരം ഉദ്യമങ്ങളുടെ യഥാർത്ഥ ഉദ്ദേശം മനസ്സിലാക്കുവാൻ കളിക്കാർക്ക് സാധിച്ചതോടെ, ഗുണകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുവാനും കഴിഞ്ഞു. ഇനിയും ഓരോ മണ്ഡലത്തിലും ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കാമെന്നും, കളിക്കാർ നിശ്ചയിച്ചു. കളിക്കാരുടെ ആ ഒരു ചെറിയ പ്രവൃത്തി വാസ്തവത്തിൽ സമുദായത്തെ ആകമാനം പ്രവർത്തന നിരതമാക്കാനും എല്ലാവരും പരസ്പര സ്നേഹത്തോടെ ജീവിക്കുവാനും ഉള്ള അന്തരീക്ഷം ഒരുക്കുകയും ചെയ്തു.

മുപ്പത്തി എട്ടു ഗ്രാമങ്ങളിൽ നിന്നായി തൊണ്ണൂറു ടീമുകളാണ് പുരുഷന്മാരുടെ വോളിബോൾ മത്സരത്തിൽ പങ്കെടുത്തത്. ഇരുപത്തി എട്ടു ഗ്രാമങ്ങളിൽ നിന്നായി അൻപത്തി എട്ടു ടീമുകൾ സ്ത്രീകളുടെ ത്രോബോൾ മത്സരത്തിലും പങ്കെടുത്തു നവംബർ 25, 2017 ന് നടന്ന ക്വാർട്ടർ ഫൈനലിൽ എട്ടു ടീമുകൾ വീതം പങ്കെടുത്തു.

ആന്ധ്ര പ്രദേശിലെ ഗ്രാമങ്ങളുടെ തനതായ കളികളും, പാട്ടുകളും, പ്രത്യേക ഭക്ഷണ സാധനങ്ങളും പ്രദർശിപ്പിക്കുന്നത് വഴി, ഈ ഇഷ ഗ്രാമോത്സവം ആ സംസ്ഥാനത്തെ ഗ്രാമീണ ജീവിതത്തെ മറ്റുള്ളവരുടെ മുൻപിൽ തുറന്നു കാണിക്കുവാൻ സഹായിക്കും. ഈ അസാധാരണ ഉത്സവവും, വോളിബോൾ, ത്രോ ബോള്‍ മത്സരങ്ങളും നവംബർ ഇരുപത്തി ഏഴിന് വിശാഖപട്ടണത്തും സമാപിക്കുമ്പോൾ സദ്ഗുരു അവിടെ സന്നിഹിതനായിരുന്നു. ഈ സമാപന സമ്മേളനം ഇഷ ഫൗണ്ടേഷനും യൂണിസെഫും(UNICEF) തമ്മിലുള്ള പങ്കാളിത്തത്തിന്‍റെ ആഘോഷവും കൂടി ആയിരിക്കും. ഈ കൂട്ടുകെട്ടിന്‍റെ ഉദ്ദേശം ഗ്രാമങ്ങളെ തങ്ങളുടെയും സമീപ സ്ഥലങ്ങളിലുള്ളവരുടെയും ഉന്നമനത്തിനായി യോജിച്ചു പ്രവർത്തിക്കുവാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ്.ആനന്ദപുരമണ്ഡലത്തിലെ നിവാസികൾ, സ്‌കൂൾ കുട്ടികൾ, കോളേജിലെ യുവ ജനങ്ങൾ, ഗ്രാമ വാസികൾ എന്നിവരടക്കം 7000 പേർ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഗ്രാമീണ ചേതന ഉണരുന്നത്, വലിയ തോതില്‍ വ്യക്തിഗത മാറ്റങ്ങളുമുണ്ടാക്കും.