सद्गुरु

ശിവ ശിവ, ആ ശബ്ദത്തിന്റെയര്‍ത്ഥവും, ആ ധ്വനിയുടെ ഗാംഭീര്യവും മനസ്സിലാക്കി ഉരുവിട്ടാല്‍, അതിരട്ടി ഫലം നല്‍കും. ഈ ജഗത്തില്‍ ഉള്ളതെല്ലാം ഉയര്‍ന്നുവന്നത് ഒന്നുമില്ലായ്‌മയില്‍ നിന്നാണ്‌. വീണ്ടും എല്ലാം ശൂന്യതയിലേക്കു മടങ്ങിപ്പോകും. ജീവിതത്തിന്റെ സത്യം ഇതാണ്‌. ശിവന്‍ എന്നതിന്റെ പൊരുളതാണ്.

സദ്ഗുരു : ‘അതെന്തോ അതില്ലാത്തത്’ അതാണ്‌ ശിവ എന്ന ശബ്ദത്തിന്‍റെ അര്‍ത്ഥം. അതിനെ യുക്തിപരമായി പ്രതിപാദിക്കണമെങ്കില്‍, എല്ലാം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഇല്ലായ്‌മയില്‍ നിന്നാണ്‌ എന്നാക്കണം. ഇവിടെ ഉള്ളതെല്ലാം ഉയര്‍ന്നുവന്നത് ഒന്നുമില്ലായ്‌മയില്‍ നിന്നാണ്‌. വീണ്ടും എല്ലാം ശൂന്യതയിലേക്കു മടങ്ങിപ്പോകും. ജീവിതത്തിന്റെ സത്യം ഇതാണ്‌. ആ ശൂന്യതയാണ്‌ ശിവന്‍, നാം ശൂന്യതയെന്നു വിളിക്കുന്നതും ശിവനെയാണ്‌. നിങ്ങള്‍ക്ക്‌ അതിനെ ഏതുനാമത്തിലോ രൂപത്തിലോ പരാമര്‍ശിക്കാം. അവബോധമുള്ളവര്‍ക്ക്‌ അതിനെ പ്രത്യേകിച്ചു രൂപമില്ലാത്ത ചൈതന്യമായി കാണാം. അതായത്‌, സര്‍വ്വവും ഉള്‍ക്കൊണ്ടുള്ള ശൂന്യതയാണ്‌ ശിവന്‍. ഈ ചൈതന്യം നിങ്ങളെ ഏറ്റവും പരമമായ സത്തയില്‍ എത്തിക്കുന്നതിനുള്ളതാണ്‌. ഇത്‌ കൊച്ചുകൊച്ചാവശ്യങ്ങള്‍ നേടാനോ, ആഗ്രങ്ങള്‍ സാധൂകരിക്കാനോ ഉള്ളതല്ല. അവബോധത്തിന്റെ ഔന്നത്യത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി മാത്രമുള്ളതാണ്‌.

‘ശി’ എന്ന ശബ്ദം ശരിയായ രീതിയില്‍ ഉച്ചരിക്കുകയാണെങ്കില്‍, ഉച്ചരിക്കുന്നയാളിന്റെ ഉള്ളില്‍ ഒരു വിസ്ഫോടനം തന്നെയുണ്ടാവാന്‍ അതു മതി. ഈ വിസ്ഫോടനത്തിന്‍റെ വീര്യം കുറയ്ക്കുവാനാണ് ‘വ ’ ചേര്‍ക്കുന്നത്.

‘ശി’ ശബ്ദത്തിന്‍റെ ശക്തി അസ്തിത്വത്തിന്‍റെ പ്രതീകമാണ്.അര്‍ത്ഥത്തിനുപരി ശബ്ദത്തിന്‍റെ ശക്തി, ധ്വനി, അത് ഒരു സുപ്രധാനമായ വിഷയമാണ്. ‘ശി’ എന്ന ധ്വനി നിരാകാരം, രൂപരഹിതം, ഇല്ലാത്തത് എന്ന അനുഭൂതി നല്‍കുന്നു. ശബ്ദത്തിനു ശക്തിയേകാന്‍ ‘വ’ ചേര്‍ത്തിരിക്കുന്നു. ‘ശി’ എന്ന ശബ്ദം ശരിയായ രീതിയില്‍ ഉച്ചരിക്കുകയാണെങ്കില്‍, ഉച്ചരിക്കുന്നയാളിന്റെ ഉള്ളില്‍ ഒരു വിസ്ഫോടനം തന്നെയുണ്ടാവാന്‍ അതു മതി. ഈ വിസ്ഫോടനത്തിന്‍റെ വീര്യം കുറയ്ക്കുവാനാണ് ‘വ ’ ചേര്‍ക്കുന്നത്. ‘ശി’ ശബ്ദത്തിന്‍റെ ശക്തി അസ്തിത്വത്തിന്‍റെ പ്രതീകമാണ്.

ശിവന്‍ എന്നു നാം വിളിക്കുന്ന ആ ശൂന്യതയ്ക്ക്‌, ആ ഊര്‍ജത്തിന്‌, നാം ഒരു രൂപം നല്‍കിയിട്ടുണ്ട്. ആ രൂപവും, അദ്ദേഹത്തെക്കുറിച്ച്‌ ഒട്ടും മനസ്സിലാക്കാന്‍ കഴിയാത്തവിധമാണ്‌ നമ്മുടെ പാരമ്പര്യത്തില്‍ സൃഷ്‌ടിച്ചിട്ടുള്ളത്‌. അദ്ദേഹത്തിനെ ഒരു നല്ലവനായിട്ടല്ല സാക്ഷികരിച്ചിരിക്കുന്നത്. അരികത്തേക്കു പോകാന്‍ നിരുത്സാഹപ്പെടുത്തും വിധം, കഴുത്തില്‍ ഒരു സര്‍പ്പത്തിനെ ചുറ്റിയിരിക്കുന്നു. ഏറ്റവും അപരിഷ്‌കൃതരീതിയിലുള്ള വേഷഭൂഷണം, സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത വിധത്തില്‍ തലയോട്ടികൊണ്ടുള്ള ഹാരം കഴുത്തിലണിഞ്ഞിരിക്കുന്നു. അതേസമയം, അകലാന്‍ മനസ്സുവരാത്തവിധം ശക്തമായ ഒരു തേജസ്സ്‌ ആ രൂപത്തില്‍ നിന്നും പ്രതിഫലിക്കുന്നു. നമ്മെ നിസ്സഹായരാക്കുന്നവിധത്തില്‍ ഒരു ആകര്‍ഷണവും, ശക്തമായ വികര്‍ഷണവും ആ രൂപത്തില്‍ ആവിര്‍ഭവിച്ചിട്ടുണ്ട്.

യോഗസംസ്‌കാരത്തില്‍ ശിവനെ ഒരു ദൈവമായിട്ടല്ല അറിയപ്പെടുന്നത്‌. ആദ്യത്തെ ഗുരു അഥവാ ആദിഗുരുവാണ്‌ അദ്ദേഹം, അതുപോലെ തന്നെ ആദ്യത്തെ യോഗി, അഥവാ ആദിയോഗിയും. സാക്ഷാത്‌കാരം സിദ്ധിച്ച അദ്ദേഹം ഹര്‍ഷോന്മത്തനായി പര്‍വ്വതത്തിലുടനീളം അനുസ്യൂതം ഭ്രാന്തമായി നൃത്തം ചെയ്‌തു നടക്കുകയോ, നിശ്ചലനായി തനിയേ ഒരിടത്തിരിക്കുകയോ ചെയ്‌തു പോന്നു. അദ്ദേഹത്തെ ദര്‍ശിച്ച ദേവന്മാരെല്ലാം അദ്ദേഹത്തിന്‌ അഭൂതമായ എന്തോ സംഭവിക്കുന്നതായി മനസ്സിലാക്കി.

ഇയാള്‍ എത്ര സന്തോഷവാനായിരുന്നു! ഉന്മാദലഹരിയില്‍ ആടിത്തിമിര്‍ക്കുന്നു! ധ്യാനത്തിന്റെ അത്യുന്നത നിലവാരത്തില്‍ എത്തിയിരിക്കുന്നു!

പക്ഷേ അതെന്താണെന്നുള്ളതിനെപ്പറ്റി അവര്‍ക്ക്‌ അറിവുണ്ടായിരുന്നില്ല. അതോടുകൂടി, സ്വര്‍ഗം വളരെ മോശപ്പെട്ട സ്ഥലമായി അവര്‍ക്കു തോന്നാന്‍ തുടങ്ങി. തങ്ങള്‍ക്കാര്‍ക്കും ലഭിച്ചിട്ടില്ലാത്ത എന്തോ ഒന്ന് ആ വ്യക്തി അനുഭവിക്കുന്നതായി അവര്‍ക്കു മനസ്സിലായിത്തുടങ്ങി. അവരില്‍ ചിലര്‍ അദ്ദേഹത്തെ നേരില്‍ കണ്ടപേക്ഷിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ മുന്നില്‍ വീണ്ടും വീണ്ടും അപേക്ഷയുമായി എത്തിയ കുറച്ചുപേര്‍ക്ക്‌, അവരുടെ പാകതയ്ക്കനുസരിച്ച്‌, വിവിധതരം യോഗമാര്‍ഗ്ഗങ്ങള്‍ അദ്ദേഹം വെളിവാക്കി. ആദ്യമായി അദ്ദേഹം ഉപദേശം കൊടുത്തത് തന്റെ പത്‌നി പാര്‍വ്വതിയ്ക്കായിരുന്നു. ഒരു പ്രത്യേക ആത്മൈക്യത്തോടെയാണ്‌ അത്‌ ഉപദേശിക്കപ്പെട്ടത്‌. വളരെ വിശദമായും സൌമ്യമായും ശിവന്‍ യോഗമാര്‍ഗ്ഗങ്ങള്‍ ദേവിയ്ക്കു വെളിപ്പെടുത്തി. എന്താണോ നല്‍കപ്പെട്ടത്‌, അതു സ്വീകരിക്കാന്‍ യാതൊരു എതിര്‍പ്പുമില്ലാതെ ദേവി പൂര്‍ണ്ണമായും സന്നദ്ധയായിരുന്നു.

ഇതൊരു നിഗൂഢവിദ്യയായിട്ടല്ല, എങ്ങിനെ നില്‍ക്കണം, നടക്കണം, ഇരിക്കണം, ഭക്ഷണം കഴിക്കണം എന്ന രീതിയിലുള്ള ഒരു ദിനചര്യയായിട്ടാണ് ഈ സാധന മനുഷ്യരാശിക്കു കൈമാറിയിരിക്കുന്നത്‌.

രണ്ടാമത്‌ ഉപദേശങ്ങള്‍ നല്‍കിയത്‌ സപ്തഋഷിമാര്‍ക്കായിരുന്നു. സൃഷ്‌ടിയുടെ അടിസ്ഥാനശാസ്‌ത്രത്തെക്കുറിച്ചായിരുന്നു അത്, ‘നിങ്ങള്‍ എന്ന ഈ സൃഷ്‌ടിഖണ്ഡത്തെ, അതിന്റെ പരമമായ സാധ്യതയിലേക്ക്‌ എങ്ങനെ നയിക്കാം’ എന്നതിനെക്കുറിച്ചായിരുന്നു. സപ്തഋഷിമാരില്‍ അഗസ്ത്യമുനിയാണ് യോഗ ദക്ഷിണഭാരതത്തിനു സമര്‍പ്പിച്ചത്. ഇതൊരു നിഗൂഢവിദ്യയായിട്ടല്ല, എങ്ങിനെ നില്‍ക്കണം, നടക്കണം, ഇരിക്കണം, ഭക്ഷണം കഴിക്കണം എന്ന രീതിയിലുള്ള ഒരു ദിനചര്യയായിട്ടാണ് ഈ സാധന മനുഷ്യരാശിക്കു കൈമാറിയിരിക്കുന്നത്‌. ജീവിതത്തിന്റെ മൌലികമായ പ്രക്രിയമേല്‍ വൈദഗ്‌ദ്ധ്യം സമ്പാദിക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌; സൃഷ്‌ടിയുടെയും ലയനത്തിന്റെയും പ്രക്രിയ.

Photo credit to : https://pixabay.com/static/uploads/photo/2015/03/03/07/28/yoga-657051_960_720.jpg